Friday, November 29, 2013

റേപിസ്റ്റിന്റെ പെങ്ങൾ

ഒരു രാത്രി വെളുക്കവെ
കറുത്ത് പോയവൾ
കരയിലകപ്പെട്ടു പോയ
പെണ്‍ മീനവൾ

നാലാൾ കൂടുമിടങ്ങളിൽ
തോലുരിഞ്ഞു
നാവുകളാൽ  വരഞ്ഞ്
ഉപ്പും മുളകും പുരട്ടപ്പെടുന്നവൾ

നടവഴികളിലെ
എതിർ മിഴികളാൽ
കനലിലാവോളം
ചുട്ടെടുക്കപ്പെടുന്നവൾ

ഉൾവേവും  ആവിയിൽ
സ്വയം ഉരുകവേ
സ്വാതറിയുവാൻ വിലപറയുവാൻ 
അണയുവോരെ  ഭയപ്പവൾ

ഇന്നലയോളം
ഭയന്നോരാ ഇരുളിൽ
ഇന്നു മുഖം പൂഴ്ത്തി നിൽപ്പവൾ
അവളുമൊരു  പെണ്ണ്
ഒരു പെണ്ണുടൽ മാത്രം