Thursday, April 21, 2011

മഴയ്ക്ക് ശേഷം

മഴയ്ക്ക് ശേഷം

മഴ പെയ്തു തോര്‍ന്നയീ  മണ്ണിന്‍റെ ചൂരേറ്റു

പതിയെ നടക്കണം ഏറെ നേരം

പൊട്ടിച്ചെറിയണം പരിഷ്ക്കാര പാദുകം

അമര്‍ത്തി ചവുട്ടണം ഈ  നനുത്ത മണ്ണില്‍

ഇമ പൂട്ടി നിന്നിട്ടു യിരിലേക്കേറ്റണം

"ഞാനുമീ മണ്ണിന്‍റെ രൂപമാറ്റം "


ജലഭാരമേറി കുനിഞ്ഞൊരാ മരച്ചോട്ടില്‍

മരപ്പെയ്തിനായിനി കാത്തുനില്‍ക്കാം

കുളിരേറ്റിഎത്തുന്ന കാറ്റിന്‍റെ വികൃതിയില്‍

മനസുമെന്‍ ആത്മാവും  തുറന്നു വയ്ക്കാം

ചേമ്പില താളില്‍ മിന്നി ക്കളിക്കുന്ന

ചെറു തുള്ളി വെള്ളത്തെ കൈയിലേല്ക്കാം

ജീവിതോഷ്ണത്തിന്‍ ചൂളയിലുരുകുന്ന

മനസിലേക്കായിട്ടു പകര്‍ന്നു നല്‍കാം
--
SangeethaSumith

ഉറക്കം

 


ഉറങ്ങു നിങ്ങളീ  രാത്രിയില്‍ ദീര്ഘമായ് , സ്വസ്ഥമായ്


ഉറങ്ങതിരിപ്പൂ   ഈ ഹതഭാഗ്യ  ഞാന്‍

ബാല്യതിലേറെ ഉറങ്ങി , ഉണരുവാന്‍

പൂങ്കോഴി കൂവലും അമ്മതന്‍  ചൂരലും

എങ്കിലും പുതപ്പിന്റെ സുഖമേറും ചൂടിലേ-

ക്കാണ്ടിറങ്ങുവാന്‍ ഒന്നുടുറങ്ങുവാന്‍

വല്ലാതെ മോഹിച്ച മനസേ എന്തുനീ

ഇ ന്നെനിക്കുറങ്ങുവാന്‍ പുതപ്പു നല്കാത്തൂ


മെഴുകുതിരി




ഒരു മെഴുകു തിരിയാവാം

നിനക്കായ്  ഞാന്‍

എന്‍ വെളിച്ചം 

നിന്‍ മുന്നില്‍ ഇരുള്‍ മായ്ക്കട്ടെ

എന്‍ ചെറു ചൂട്

നിനക്ക് ഉണര്‍വ് ഏകിടട്ടെ

ഒടുവിലെന്‍  ഒടുക്കത്തെ ആളലില്‍ നീ

ഊതി കേടുത്തിടുക ,

ചൂടാറി ഉറഞ്ഞു കൂടിയ

ഓര്‍മതന്‍ മെഴുകു ബാക്കിയെ 

ചുരണ്ടി എറിഞ്ഞിടുക

വലെന്ടിന്‍സ് ഡേ

കൗമാരം സിരകളില്‍ പ്രണയം നിറയക്കവേ

ഞാനും ആഘോഷിച്ചു വാലന്റൈന്‍സ് ഡേ

യവ്വനം ചായക്കൂട്ടല്‍ പ്രണയചിത്രങ്ങള്‍ വരക്കേ

വീണ്ടും ആഘോഷിച്ചു വലെന്ടിന്‍സ് ഡേ

കാലത്തിന്‍ വെയിലേറ്റു നരപടര്‍ന്നോരെന്മുന്നില്‍

കുഞ്ഞു മോള്‍ ചോദിപ്പു 'എന്തമ്മേ വാലന്റൈന്‍സ്  ഡേ '

ഞെട്ടിയോ ?, നിശ്ചയം ഞെട്ടി ഞാന്‍

വറ്റിയ തൊണ്ട നനച്ചേറെ പണിപ്പെട്ടു

' സ്നേഹിക്കുന്നവര്‍ക്ക് ഒരു ദിനമെന്നു '

സ്നേഹമായ് ഓതി നീങ്ങാന്‍ ശ്രമിക്കവേ

ആരോ പറഞ്ഞൊരു വാക്കിന്റെ ബാക്കിപോല്‍

അവളും മോഴിഞ്ഞിന്നു ' ഹാപ്പി വലെന്ടിന്‍സ് ഡേ '...........
--

തറവാട്



നിശബ്ദം ഇരുള്‍ വീണ പുല്‍ പാതയിലൂടെ

ആരോ നടന്നടുക്കുന്നതും കാത്ത്, കാത്തു -

വെച്ചോരു വെന്ചെമ്പക പൂക്കളിന്നീ

കാറ്റത്തുതറി വീഴവെ

മങ്ങിയ കുമ്മായ കൂട്ടടരും ചുവരുകള്‍ കാറ്റിനെ

മെല്ലെ മെല്ലെയെന്നു ശാസിക്കെ ,

ശീഘ്രമോടിയ  പല്ലിതന്‍ കാല്‍തട്ടി ,

വാല്‍തട്ടി അടരുന്നു ചുവരുകള്‍

കരയുന്നു തറവാട്

അന്തിക്ക് നല്ലെണ്ണ തിരി തെളിയതെയീ 
 
ഊജസു ചത്തൊരു   ഉമ്മറ പടവുകള്‍

ഉടയോനുപേക്ഷിച്ച  ചാവാലി പട്ടിക്കു

അന്തിയുറങ്ങുവാന്‍  പിന്നയും ബാക്കി

വരുമവര്‍ ഓണത്തിന്

നിശ്ചയം വിഷുവി -

നെന്നു ഓര്‍ത്തോര്‍ത്തു കാത്തു നില്‍ക്കുന്നു

കാതം കടന്നെതും കാറ്റിനിന്നാവതില്ലീ

കാത്തിരിക്കും  തറവാടിനോടോതുവാന്‍  സത്യമൊന്നും


മുറ്റത്തു  മാവില്‍ പടര്‍ന്നൊരു മുല്ലയും

പരിഭവം ഓതാതെ പൊഴിക്കുന്നു പുവുകള്‍

ഇനിയുമൊരു കാലം വരുമത് നിശ്ചയം

ടിയണയും കുരുന്നുകള്‍ മാല  തീര്‍ക്കുമീ പുക്ക ളാലേ


കളിവീട്‌ കെട്ടി കളിച്ചൊരാ   പൈതങ്ങള്‍

കടല്‍ കടന്നേറെ  അകന്നു പൊയ്

അറിയുന്നതെങ്കിലും അറിയാതെ മനതാരില്‍

വീണ്ടും വസന്തങ്ങള്‍ കാത്തിരിപ്പൂ


തൊട്ടി തുടിച്ചൊന്നു വെള്ളം വലിക്കുവാന്‍

തുരുമ്പ് ഊറി  നില്‍ക്കുന്ന  കപ്പിയും കൊതിക്കുന്നു

കാത്തുവച്ചൊരു  കുടിനീര്‍ കൊടുക്കുവാന്‍

കാത്തു കിടക്കുന്നീ കിണര്‍ തറവാടിന്‍ മക്കളെ


എവിടെയാണ് എവിടെയാണീ നിങ്ങളിനി

എന്നാണണയുക , ചോദിക്കുന്നിതേവരും

മണ്ണും മരങ്ങളും കാറ്റുമീ ന്ധ്യ യും

വിങ്ങും മനസോടെ   കാത്തിരിക്കുന്നീ    തറവാടും ...................



സംഗീത സുമിത്